10/19/14

റോഡ് ടു യു.എ.ഇ



സംഗീതത്തിന്റെ അകമ്പടിയില്‍ ഉയരുന്ന ജലധാരക്കൊപ്പം നൃത്തം ചവിട്ടുകയാണ് സഞ്ചാരികള്‍. ദുബായില്‍ വിസ്തൃതമായ ബുര്‍ജ് ഖലീഫ തടാകത്തിലെ മനോഹര കാഴ്ച അവരുടെ കണ്ണിനും കാതിനും ഉത്സവം. 50 നില കെട്ടിടത്തോളം ഉയരത്തിലേക്ക് നിറഭേദങ്ങളോടെ ജലം കുതിച്ചുപായുന്ന  ഈ ഡാന്‍സിംഗ് ഫൗണ്ടെയ്ന്‍, മറ്റു പലതുമെന്നതു പോലെ റെക്കോര്‍ഡ് ബുക്കില്‍ ദുബായിക്ക് സ്വന്തം.
സായഹ്നങ്ങളില്‍ അര മണിക്കൂര്‍ ഇടവിട്ട് മനോഹര ഗാനങ്ങളോടൊപ്പം തീര്‍ക്കുന്ന ദൃശ്യവിസ്മയം കാണാന്‍ വലിയ തിരക്കുണ്ട്. അതിന്റെ മനോഹാരിതയും പശ്ചാത്തലത്തിലുള്ള സ്വന്തം ഡാന്‍സും ക്യാമറയില്‍ പകര്‍ത്താന്‍ യൂറോപ്യന്‍ വനിതകള്‍ മത്സരിക്കുന്നു.
സഞ്ചാരികളുടെ പറുദീസയാണ് ദുബായ്. എല്ലാം മറന്നുകൊണ്ട് നഗരത്തിന്റെ പളപളപ്പിലേക്ക് കൂപ്പ് കുത്താവുന്ന ഉല്ലാസ ലോകം.
ഏതു തിരക്കിലും ഈ നഗര ജീവിതം സുരക്ഷിതമാണെന്ന വിശ്വാസം സഞ്ചാരികളെ സര്‍വസ്വതന്ത്രരാക്കുന്നു. ദീര്‍ഘവീക്ഷണത്തോടെ അധികൃതര്‍ ഒരുക്കിയ സൗകര്യങ്ങളും സന്ദര്‍ശകര്‍ പാലിക്കുന്ന മര്യാദകളും തിരക്കിന്റെ ലോകത്തും അടുക്കും ചിട്ടയും പ്രകടമാക്കുന്നു.
വില പിടിപ്പുള്ള സാധനങ്ങള്‍ വാഹനത്തില്‍ വെച്ചു പോയാല്‍ കാറിന്റെ ഗ്ലാസ് തകര്‍ക്കപ്പെടുമെന്ന ഭീതിയുള്ള നഗരങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഇവിടെ ആളുകളുടെ സുരക്ഷിതത്വ ബോധം കൗതുകമേകും.
മറുഭാഗം ഇല്ലെന്നല്ല, രക്ഷപ്പെടാനായി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്‌ളാറ്റില്‍നിന്ന് എടുത്തു ചാടിയ ശ്രീലങ്കന്‍ വേലക്കാരിയുടെ ദൈന്യതയാര്‍ന്ന മുഖം കണ്ടുകൊണ്ടായിരുന്നു യു.എ.ഇക്കകത്തെ സഞ്ചാരം.
കിട്ടിയ ഏതാനും ദിര്‍ഹമുകള്‍ കയ്യില്‍ മുറുകെ പിടിച്ച് ചാടി രക്ഷപ്പെടാനുള്ള ശ്രമം അജ്മാനിലായിരുന്നു. കാലൊടിഞ്ഞ് വീണ്ടും തൊഴിലുടമയുടെ പിടിയിലായതു മിച്ചം.
അംബരചുംബികളും വേറിട്ട ഷോപ്പിംഗ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന വലിയ മാളുകളും ദൃശ്യമൊരുക്കുന്ന ദുബായിക്കപ്പുറമുള്ള യു.എ.ഇയെ തേടിയായിരുന്നു പത്ത് ദിവസം നീണ്ട സഞ്ചാരം. സന്ദര്‍ശകരെ മാടിവിളിച്ചുകൊണ്ടേയിരിക്കുന്ന ദുബായ് ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും അതിര്‍ത്തിയില്‍ ലഭ്യമാകുന്ന ഓണ്‍ അറൈവല്‍ വിസ ലക്ഷ്യമിട്ടായിരുന്നു കുടുംബത്തോടൊപ്പം ജിദ്ദയില്‍നിന്ന് യു.എ.ഇയിലേക്കുള്ള റോഡ് യാത്ര.
സാപ്റ്റ്‌കോ ബസില്‍ ത്വായിഫിലേക്കും അവിടെനിന്ന് ഷാര്‍ജയിലേക്കും.
ഈദ് അവധി ദിനങ്ങള്‍ തുടങ്ങുന്നതിനു മുമ്പായതിനാല്‍ ബസില്‍ വലിയ തിരക്കില്ല, ത്വായിഫിലേക്കുള്ള യാത്രയില്‍ ചരക്കുവണ്ടികളുടെ റോഡ് ബ്ലോക്കുകള്‍ തീര്‍ത്ത മടുപ്പൊഴിവാക്കിയാല്‍ ബസ് യാത്ര സുഖകരം.
ത്വായിഫിലേക്ക് 40 റിയാലും അവിടെനിന്ന് ഷാര്‍ജയിലേക്ക് 190 റിയാലുമാണ് സാപ്റ്റ്‌കോ ടിക്കറ്റ് നിരക്ക്.
ബസ് ഷാര്‍ജയിലെത്താന്‍ 18 മണിക്കൂര്‍ മതിയെങ്കിലും റോഡുകളിലെ തിരക്കും അതിര്‍ത്തിയില്‍ വിസ ലഭിക്കുന്നതിനെടുക്കുന്ന കാലതാമസവും ചിലപ്പോള്‍ അത് 24 മണിക്കൂര്‍ വരെയാക്കാം. അല്‍സിലയിലെ ഓഫീസില്‍ വിസാ അപേക്ഷ പൂരിപ്പിച്ചു നല്‍കിയാല്‍ ചിലപ്പോള്‍ അഞ്ച് മിനിറ്റിനകം വിസ പാസായി വരും. ഒട്ടും തിരക്കില്ലെങ്കില്‍ പോലും ചിലപ്പോള്‍ അത് മണിക്കൂറോളം നീളാം.
വിസ, മാസ്റ്റര്‍ കാര്‍ഡ് വഴിയോ ഓഫീസിനോട് ചേര്‍ന്നു തന്നെയുള്ള ഷോപ്പില്‍ വാങ്ങാന്‍ കിട്ടുന്ന ഇ-പേ കാര്‍ഡ് വഴിയോ വിസ ഫീയായ 203 ദിര്‍ഹം അടയ്ക്കാം. ഈ കടയിലും എവിടേയും ക്ഷാമമില്ലാത്ത മലയാളികള്‍ തന്നെ. തിരിച്ചുപോരുമ്പോള്‍ എക്‌സിറ്റ് ഫീയായി 35 ദിര്‍ഹം കൂടി അടയ്ക്കണം. ട്രാവല്‍സ് വഴിയോ ദുബായിലുള്ള സുഹൃത്തുക്കള്‍ വഴിയോ ലഭിക്കുന്ന വിസിറ്റ് വിസക്കു നല്‍കുന്ന ചാര്‍ജിനെ അപേക്ഷിച്ച് പകുതി മാത്രം.
ദുബായിലും അജ്മാനിലും അല്‍മര്‍ജാന്‍ ആയുര്‍വേദിക് ക്ലിനിക്ക് നടത്തുന്ന ബന്ധുക്കള്‍ ഷഫീഖും ഖദീജയുമായിരുന്നു ഞങ്ങളുടെ ആതിഥേയര്‍. അജ്മാനില്‍ താമസിച്ചുകൊണ്ട് കാറിലായിരുന്നു യു.എ.ഇയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്ര.

ജബല്‍ ഹഫീതും

ജബല്‍ ജയ്‌സും



അജ്മാനില്‍നിന്ന് അല്‍ ഐനിലേക്കുള്ള യാത്രയില്‍ അവിടത്തെ മ്യൂസിയങ്ങളും ഈത്തപ്പഴത്തോട്ടങ്ങളും ജബല്‍ ഹഫീതുമായിരുന്നു സന്ദര്‍ശന ലക്ഷ്യം. അബുദാബി യാത്രയില്‍ ഷഹാമയിലുള്ള എമിററ്റ്‌സ് മൃഗശാല കണ്ടതിനാല്‍ അല്‍ഐനില്‍ ടൂറിസ്റ്റുകള്‍ ഏറെ നേരം ചെലവഴിക്കാറുള്ള വിശാലമായ മൃഗശാല ഒഴിവാക്കി. മണിക്കൂറുകള്‍ ചുറ്റിക്കറങ്ങി കാണാനുള്ള വിശാലമയ മൃഗശാലയാണ് അല്‍ ഐനിലേത്.
അല്‍ ഐന്‍ നഗരത്തിന്റെ മനോഹര കാഴ്ച ഒരുക്കുന്നതാണ് 4098 അടി ഉയരമുള്ളതും ഒമാനുമായി അതിര്‍ത്തി പങ്കിടുന്നതുമായ ജബല്‍ ഹഫീത്. മലമുകളിലെ ഇടത്താവളങ്ങളില്‍ തണുത്ത കാറ്റും മനോഹകര കാഴ്ചകളും ആസ്വദിച്ചു കൊണ്ട് ധാരാളം പേരുണ്ട്. പെരുന്നാള്‍ അവധി ദിവസങ്ങളായതിനാലായിരിക്കാം ഇത്രയേറെ തിരക്ക്. വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന റോഡുകളും സിറ്റിയും കാണാന്‍ കൊതിക്കുന്ന സഞ്ചാരികള്‍ മല കയറാന്‍ സായാഹ്നങ്ങളാണ് തെരഞ്ഞെടുക്കുക. വേണ്ടത്ര സൗകര്യമുള്ള റോഡിലും മലമുകളിലെ പാര്‍ക്കിംഗുകളിലും വാഹനങ്ങള്‍ നിറഞ്ഞുകവിയുമ്പോള്‍ വാഹന നീക്കത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്.

ജബല്‍ ഹഫീതിന്റെ താഴ്‌വരയില്‍ എല്ലാ വിധ സൗകര്യങ്ങളോടൊയും വികസിപ്പിച്ചിരിക്കു ഗ്രീന്‍ മുബാസറയാണ് അല്‍ ഐനിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം. അര്‍ധരാത്രിയിലും ചൂടുവെള്ളം ഒഴുകിയെത്തു കൊച്ചുതടാകം കാണാനും വലിയ തിരക്കുണ്ട്. വെള്ളത്തിന്റെ ചൂട് ഉറപ്പു  വരുത്താനും അതില്‍ പാദങ്ങള്‍ താഴ്ത്തിയിരിക്കാനും അവര്‍ മത്സരിക്കുു. പാര്‍ക്കിലെ പച്ചപ്പും തണുപ്പും പുലരും വരെ ആസ്വദിക്കാനുള്ള തയാറെടുപ്പുകളോടെയാണ് ആളുകളുടെ വരവ്.
ബി.സി 3000 മുതല്‍ ത െജനവാസമുണ്ടായിരു അല്‍ഐനിന്റെ ചരിത്രത്തിലേക്ക് ഊളിയിടാവു മ്യൂസിയമാണ് മറ്റൊരു ആകര്‍ഷണം. യുനെസ്‌കോയുടെ ലോക പൈതൃക പ'ികയില്‍ ഉള്‍പ്പെ' യു.എ.ഇയിലെ ഏക പ്രദേശമാണ് അല്‍ ഐന്‍.
രണ്ട് മ്യൂസിയങ്ങളാണ് അല്‍ഐനിലുള്ളത്. ഒ്, അല്‍ ഐന്‍ നാഷണല്‍ മ്യൂസിയം. രണ്ടാമത്തേത് അല്‍ ഐന്‍ പാലസ് മ്യൂസിയം എും അറിയപ്പെടു ശൈഖ് സായിദ് പാലസ് മ്യൂസിയം. ഈ രണ്ട് മ്യൂസിയങ്ങള്‍ക്കിടയിലെ പാതയോരത്താണ് ധാരാളം ഈത്തപ്പഴത്തോ'ങ്ങള്‍-ഒയാസിസ്. വാഹനങ്ങളിലും തോ'ങ്ങള്‍ക്കിടയിലുള്ള പാതയിലൂടെ നടും മരുപ്പച്ചയുടെ സൗന്ദര്യം ആസ്വദിക്കുകയാണ് സഞ്ചാരികള്‍. മരുഭൂമിക്ക് നടുവിലുള്ള ഈ പച്ചപ്പ് വിസ്മയക്കാഴ്ച തെയാണ്. ഇതുപോലുള്ള പച്ചപ്പുകളാണ് അല്‍ഐനിലെ സുഖകരമായ കാലാവസ്ഥക്ക് നിദാനം.
യു.എ.ഇയുടെ പ്രഥമ പ്രസിഡന്റ് ശൈഖ് സായിദ് ബിന്‍ നഹ്‌യാന്റെ കൊ'ാരമാണ് പിീട് പാലസ് മ്യൂസിയമാാക്കി മാറ്റിയത്. ഇവിടെ കഹ്‌വയും  ഈത്തപ്പഴവും നല്‍കി വരവേല്‍ക്കാന്‍ ഇതാ അറബി വേഷം ധരിച്ച ഒരു മലപ്പുറത്തുകാരന്‍. സന്ദര്‍ശകരെ സ്വീകരിച്ചും അവരുടെ എണ്ണം രേഖപ്പെടുത്തിയും അദ്ദേഹം പാലസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുു.
ശൈഖ് സായിദ് പത്‌നിക്ക് നിര്‍മിച്ചു നല്‍കിയ ഈ വസതിയുടെ തനിമ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുു. അടുക്കളയും സ്വീകരണ മുറികളും കു'ികള്‍ക്കുള്ള മുറികളും അങ്ങനെ ധാരാളം മുറികള്‍ വേര്‍തിരിച്ചു അടയാളപ്പെടുത്തിയിരിക്കു കൊ'ാരം അക്കാലത്തെ ജീവിത ചിത്രം നമുക്ക് മുില്‍ വരച്ചു കാണിക്കുു. ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ജന്മഗൃഹം കൂടിയാണ് ഈ കൊ'ാരം. പ്രവേശനം സൗജന്യമാണ്.

അല്‍ ഐന്‍ മരുപ്പച്ചയുടെ കിഴക്കന്‍ ഭാഗത്ത് സുല്‍ത്താന്‍ കോട്ടയോട് ചേര്‍ന്നാണ് യു.എ.ഇയുടെ പുരാവസ്തു ഖനന വിശേഷങ്ങളും നരവംശ ചരിത്രവും മനസ്സിലാക്കാവുന്ന നാഷണല്‍ മ്യൂസിയം. ഐല്‍ ഐന്‍ പ്രാന്തത്തിലുള്ള ഹിലിയിലെ ശവകുടീരങ്ങളില്‍ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കളാലും മാതൃകകളാലും ശില്‍പങ്ങളാലും ചിത്രങ്ങളാലും സമ്പന്നമാണ് മ്യൂസിയം. ശിലായുഗം മുതലുള്ള ജീവിത ഘട്ടങ്ങള്‍ ഇവിടെ കാണാം. യു.എ.ഇയുടെ 7500 വര്‍ഷത്തെ പാരമ്പര്യവും സംസ്‌കാരവും മനസ്സിലാക്കാവുന്ന തരത്തിലാണ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സ്ഥാപിച്ച മ്യൂസിയത്തിലെ ക്രമീകരണം. എണ്ണ കണ്ടെത്തി യു.എ.ഇ ഇന്നത്തെ രീതിയിലെത്തുന്നതിനു മുമ്പുള്ള തദ്ദേശീയരുടെ ജീവിതവും പുരാതന കാലവും മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ മണിക്കൂറുകളോളം ചെലവഴിക്കാന്‍ വകുപ്പുണ്ട്. പരമ്പരാഗത വിദ്യാഭ്യാസ രീതിയും തൊഴിലും സംഗീതോപകരണങ്ങളും ഒക്കെ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മ്യൂസിയം കാണാന്‍ മുതിര്‍ന്നവര്‍ക്ക് മൂന്ന് ദിര്‍ഹവും കുട്ടികള്‍ക്ക് ഒരു ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.



റാസല്‍ ഖൈമയിലാണ് ജബല്‍ ജയ്‌സ്. യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിരയായി കണക്കാക്കുന്ന ജബല്‍ ജയ്‌സിന്റെ ഉയരം 1910 മീറ്ററാണ്. യു.എ.ഇ-ഒമാന്‍ അതിര്‍ത്തിയില്‍നിന്ന് കിഴക്ക് മാറിയുള്ള ചെങ്കുത്തായ ഈ പര്‍വത നിരയിലേക്ക് നടന്നു മാത്രമേ കയറാന്‍ പറ്റൂ എന്നു തോന്നുമെങ്കിലും സാഹസികമെന്ന് തോന്നാവുന്ന ഡ്രൈവിംഗിന്  അവസരമൊരുക്കി ഉച്ചിയില്‍ വരെ റോഡ് നിര്‍മിച്ചിരിക്കുന്നു. 300 ദശലക്ഷം ദിര്‍ഹം ചെലവില്‍ 2005-ല്‍ നിര്‍മാണം ആരംഭിച്ച റോഡ് പൂര്‍ത്തിയായിട്ടേയുള്ളൂ. സമീപ ഭാവിയില്‍ തന്നെ ഇവിടവും ബല്‍ ഹഫീത് പോലെ കൂടുതല്‍ സൗകര്യങ്ങളുള്ള ടൂറിസ്റ്റ് കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഡ്രൈവിംഗ് അനുഭൂതിയാക്കാന്‍ കൊതിക്കുന്നവര്‍ അതിനു മുമ്പ് ജയ്‌സ് മലനിരകളിലേക്ക് വണ്ടി ഓടിക്കണം. സന്ധ്യാനേരത്ത് ഈ മലമുകളില്‍നിന്നുള്ള കാഴ്ച അവിസ്മരണീയമാണ്.

ഫുജൈറ



യു.എ.ഇയിലെ ഏഴു എമിറേറ്റുകളിലൊന്നായ ഫുജൈറയും ടൂറിസ്റ്റ് കേന്ദ്രമാണ്. അറേബ്യയിലേക്കുള്ള മൊത്തം കന്നുകാലികളെ ഇറക്കുമതി ചെയ്യുന്ന സുപ്രധാന തുറമുഖമുള്ള ഇവിടെയാണ് ലോകത്തെ വന്‍കിട കന്നുകാലി ഷിപ്പിംഗ് കമ്പനികള്‍.  മനോഹരമായ ബീച്ചുകള്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്നു. പട്ടണത്തോട് ചേര്‍ന്നുള്ള ഹെറിറ്റേജ് വില്ലേജും പാര്‍ക്കും 1670-ല്‍ പണിത ഫുജൈറ കോട്ടയും കണ്ടു മടങ്ങും വഴി പുരാതനമായ അല്‍ ബിദ്‌യ പള്ളിയും കണ്ടു. ഖോര്‍ഫക്കാന്‍ ബീച്ചിലെ സായാഹ്നവും ബോട്ട് സവാരിയും എടുത്തു പറയേണ്ടതാണ്.
ചരിത്രത്തില്‍ ഓട്ടോമന്‍ പള്ളിയെന്നും വിളിക്കുന്ന അല്‍ബിദ്‌യ മസജിദ് യു.എ.ഇയിലെ ഏറ്റവും പഴയ പള്ളിയാണ്. മിനാരങ്ങളടക്കം മണ്ണ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന പള്ളി തനിമയോടെ സംരക്ഷിച്ചിരിക്കുന്നു. പള്ളിക്ക് പുറത്ത് ഒരു കിണറും പഴയ കാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട് സ്ഥിതിചെയ്യുന്നു. പര്‍വത നിരകള്‍ക്ക് താഴെ ജലാശയങ്ങളും ഫുജൈറയുടെ പ്രത്യേകതയാണ്.

ശൈഖ് സായിദ് മസ്ജിദ്



ഒറ്റത്തൂണില്‍ നാലു ചെറിയ കള്ളികള്‍ മാത്രമുള്ള ബിദ്‌യാ മസ്ജിദ് പോലെ ത െസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനുള്ളതാണ് അബുദാബിയിലെ ശൈഖ് സായിദ് പള്ളി. 1996 മുതല്‍ 2007 വരെ പത്ത് വര്‍ഷമെടുത്ത് മാര്‍ബിളില്‍ തീര്‍ത്ത ഈ മനോഹര മസ്ജിദ് യു.എ.ഇയിലെ ഏറ്റവും വലുതും ലോകത്തെ എ'ാമത്തെ വലിയ പള്ളിയുമാണ്. ഇസ്‌ലാമിക ലോകത്തിനു മികച്ച സംഭാവനയര്‍പ്പിക്കുക  എ ലക്ഷ്യത്തോടെ ശൈഖ് സായിദ് തുടക്കം കുറിച്ച ഗ്രാന്റ് മോസ്‌കിനോട് ചേര്‍ു തെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുത്. 30 എക്കര്‍ സ്ഥലത്തുള്ള ഈ മസ്ജിദ് സമുച്ചയത്തിന് അനവധി സവിശേഷതകളുണ്ട്.
ഇറ്റലി, ജര്‍മനി, മൊറോക്കോ, പാക്കിസ്ഥാന്‍,ഇന്ത്യ, തുര്‍ക്കി, മലേഷ്യ, ഇറാന്‍, ചൈന, യുനൈറ്റഡ് കിംഗ്ഡം, ന്യൂസിലാന്റ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ശില്‍പികളേയും സാമഗ്രികളും ഉപയോഗിച്ചാണ് ഏതാണ്ട് 200 കോടി ദിര്‍ഹം ചെലവഴിച്ച് ഈ പള്ളി പണിതത്. മുഗള്‍, മൂറിഷ് വാസ്തുവിദ്യകള്‍ സമ്മേളിച്ച പള്ളി ചുറ്റിക്കാണാന്‍ സൗകര്യമൊരുക്കിയി'ുണ്ട്. ദീപാലംകൃത മനോഹാരിത കൂടി ആസ്വദിക്കുകയെ ലക്ഷ്യത്തോടെ രാത്രി എത്തിയപ്പോഴും പള്ളിയില്‍ നിറയെ സഞ്ചാരികള്‍.
പ്രകൃതി വേണ്ടവര്‍ക്ക് പ്രകൃതി, ചരിത്ര പഠിതാക്കള്‍ക്ക് അതിന്റെ ശേഷിപ്പുകള്‍, വെറും ഉല്ലാസത്തിനാണെങ്കില്‍ മാടി വിളിക്കു ദുബായ്. അങ്ങനെ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് യു.എ.ഇ.

4/1/14

ആയാറാം ഗയാറാം


എന്റെ സുധാകരേട്ടാ എന്നു വിളിച്ചുകൊണ്ട് കണ്ണൂരിൽ ഒറ്റയാൾ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് ഒരു കാലത്ത് അത്ഭുതക്കുട്ടിയെന്ന് വിളിച്ചിരുന്ന അബ്ദുല്ലക്കുട്ടി ഇപ്പോൾ.
സോളാർ തട്ടിപ്പ് കേസ് പ്രതി സരിതാ എസ്. നായരാണ് അദ്ദേഹത്തിന് ഈ ഗതി വരുത്തിയത്. ലൈംഗിക അപവാദത്തിൽ കുടുങ്ങിയ കുട്ടി പ്രചാരണത്തിനു വേണ്ട എന്ന് കോൺഗ്രസ് നിർദേശിച്ചുവെങ്കിലും അദ്ദേഹത്തിന് അടങ്ങിയിരിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഒന്നോ രണ്ടോ പേരെ കൂടെ കൂട്ടി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വോട്ട് യു.ഡി.എഫ് സ്ഥാനാർഥി സുധാകാരന് ഉറപ്പിക്കാൻ അബ്ദുല്ലക്കുട്ടി പ്രചാരണത്തിന് ഇറങ്ങുന്നത്.
അബ്ദുല്ലക്കുട്ടിയെ ഓർക്കാൻ കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ ഇക്കുറി ആയാറാം ഗയാറാം രാഷ്ട്രീയം മുഖ്യ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസിനേയും ബി.ജെ.പിയേയും വെള്ളം കുടിപ്പിച്ച പശ്ചാത്തലത്തിലാണ്.
ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ മാത്രം പറഞ്ഞുകേട്ടിരുന്ന ആയാറാം ഗയാറാം രാഷ്ട്രീയം കേരളത്തിനു പരിചയപ്പെടുത്തിയവരിൽ പ്രമുഖനാണ് അബ്ദുല്ലക്കുട്ടി.
യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി നേതാക്കളും എം.എൽ.എമാരും എം.പിമാരും സ്ഥാനമാനങ്ങൾക്കും പണത്തിനുമായി സ്വന്തം പാർട്ടി വിട്ടും പാർട്ടിയെ മൊത്തത്തിൽ കീശയിലാക്കിയും ഭരണ പ്രതിപക്ഷ കക്ഷികൾക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറുന്നതിനെയാണ് ആയാറാം ഗയാറാം എന്നു വിശേഷിപ്പിക്കാറുള്ളത്.
             ആണവ കരാർ പ്രശ്‌നവുമായി അവിശ്വാസ പ്രമേയം നേരിടേണ്ടി വന്ന ഒന്നാം യു.പി.എ സർക്കാർ  കോടികൾ മുടക്കി എം.പിമാരെ വിലക്കുവാങ്ങുകയുണ്ടായി.  
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അരങ്ങുണരും മുമ്പേ കോൺഗ്രസും ബി.ജെ.പിയും മത്സരിച്ചാണ് മറ്റു പാർട്ടികളിൽനിന്നുള്ളവർക്കു വേണ്ടി വലവീശിയത്.
സി.പി.എം അടക്കമുള്ള വിപ്ലവ പ്രസ്ഥാനങ്ങളും ഇങ്ങനെ മറ്റു പാർട്ടിക്കാരെ സ്വന്തക്കാരാക്കുന്നതിൽ പിറകിലല്ല.
പക്ഷേ, വോട്ടെടുപ്പിനു മുമ്പു തന്നെ കോൺഗ്രസും ബി.ജെ.പിയും ആയാറാം ഗയാറാം രാഷ്ട്രീയത്തിന്റെ തിക്തഫലം അനുഭവിച്ചു എന്നതാണ് സവിശേഷത.
തീവ്ര ഹിന്ദുത്വ പ്രതീകമായ നരേന്ദ്ര മോഡിയെ മുന്നിൽ നിർത്തി ആർ.എസ്.എസ് പിന്തുണയോടെ ഇന്ദ്രപ്രസ്ഥം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയെ നോക്കുക.
മറ്റു പാർട്ടികളിൽ നിന്നെത്തിയ 56 പേർക്കാണ് ലോക്‌സഭയിലേക്ക് മത്സരിക്കുവാൻ ബി.ജെ.പി ഇതുവരെ  ടിക്കറ്റ് നൽകിയത്. കണക്ക് ഇനിയും വരാനിരിക്കുന്നു.  സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവർക്ക് സീറ്റ് നൽകാതെയാണ് ബി.ജെ.പി ആയാറാമുമാർക്ക് ഇങ്ങനെ സീറ്റ് നൽകുന്നത്.
ബി.ജെ.പിക്കു വേണ്ടി ഇതിനകം പത്രിക സമർപ്പിച്ച 409 സ്ഥാനാർഥികളിൽ  14 ശതമാനം പേർ ഇതര പാർട്ടികൾ വിട്ടുപോന്നവരാണ്.
ഉത്തർപ്രദേശിലും ബിഹാറിലും  28 പേർ മറ്റു പാർട്ടികളിൽനിന്ന് ബി.ജെ.പിയിൽ ചേക്കേറി  മത്സരിക്കുന്നു. പ്രചാരണ രംഗത്ത് കോൺഗ്രസ് വെള്ളം കുടിച്ചുകൊണ്ടിരിക്കേ ബി.ജെ.പി തന്നെയാകും മോഡിയുടെ തേരോട്ടത്തിൽ അധികാരത്തിലെത്തുകയെന്ന പ്രതീക്ഷയാണ് കാലങ്ങളായി ഹിന്ദുത്വ വർഗീയതക്കെതിരെ പ്രസംഗിച്ചവരെ പോലും ബി.ജെ.പി പാളയത്തിലെത്തിക്കുന്നത്.  ഇങ്ങനെ ഇറക്കുമതിക്കാർക്ക് സ്ഥാനാർഥിത്വം നൽകുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ തികഞ്ഞ പ്രതിഷേധമുണ്ടെങ്കിലും ബി.ജെ.പി നേതൃത്വം അതു കണ്ടില്ലെന്നു നടിക്കുന്നു. പാർട്ടിക്കു വേണ്ടി ഇതുവരെ അധ്വാനിച്ചവരേക്കാൾ സീറ്റ് നേടിത്തരുന്ന ഇതര പ്രമുഖർക്കാണ് ഇപ്പോൾ പരിഗണന നൽകേണ്ടതെന്നാണ് ബി.ജെ.പിയുടെ മന്ത്രം.

സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് കക്ഷിരഹിതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു.  സീറ്റ് കിട്ടാത്ത പല പ്രമുഖരും ബി.ജെ.പി  വിമതരായി മത്സര രംഗത്തുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നാണ് കോൺഗ്രസിനും ബി.ജെ.പിക്കും വെള്ളം കുടിപ്പിക്കുന്ന അനുഭവങ്ങളുണ്ടായത്.   തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ബിഹാറിലെ മുൻ ജനതാദൾ-യു നേതാവ് സാബിർ അലിക്ക് ബി.ജെ.പി കഴിഞ്ഞ ദിവസം പാർട്ടിയിൽ നൽകിയ വരവേൽപ് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. തുടർന്ന് അദ്ദേഹത്തിനു നൽകാനിരുന്ന അംഗത്വം പാർട്ടിക്ക് റദ്ദാക്കേണ്ടി വന്നു.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ  നരേന്ദ്ര മോഡിയെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കുമെന്ന് മുമ്പെന്നോ പ്രസ്താവിച്ച ഉത്തർപ്രദേശിലെ സഹറാൻപുർ മണ്ഡലത്തിലെ സ്ഥാനാർഥി ഇംറാൻ  മസൂദിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത് കോൺഗ്രസിനു നാണക്കേടും പുലിവാലുമായി.  ഇംറാൻ മസൂദ് സമാജ്‌വാദി പാർട്ടിയിലായിരുന്നപ്പോൾ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ പുറത്തു വന്നതെന്നും കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിൽ നടത്തിയ പ്രസംഗമല്ലെന്നും വിശദീകരിക്കാൻ കോൺഗ്രസ് നേതാക്കൾ പാടുപെടുകയാണ്.
തനിക്ക് തീവ്രവാദ ബന്ധം ആരോപിച്ച ബി.ജെ.പി നേതാവ് മുഖ്താർ അബ്ബാസ് നഖ്‌വിക്കെതിരെ ബി.ജെ.പി വേണ്ടെന്നുവെച്ച  സാബിർ അലി രംഗത്തുണ്ട്. തനിക്കെതിരെ ഉന്നയിച്ച തീവ്രവാദ ബന്ധം തെളിയിക്കുകയോ അല്ലെങ്കിൽ മാപ്പ് പറയുകയോ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.  നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന സബീർ അലി ആരോപണം തെളിയിക്കപ്പെട്ടാൽ വധശിക്ഷ വാങ്ങാൻ തയാറാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
ബി.ജെ.പി മെംബർഷിപ്പ്  നൽകിയതിനു തൊട്ടു പിന്നാലെയായിരുന്നു പാർട്ടിയിൽ ന്യൂനപക്ഷ നാമത്തിൽ വിലസിക്കൊണ്ടിരിക്കുന്ന മുഖ്താർ  അബ്ബാസ് നഖ്‌വി രംഗത്തു വന്നത്.  ആർ.എസ്.എസി കൂടി പ്രശ്‌നത്തിൽ ഇടപെട്ടതോടെ  മണിക്കൂറുകൾക്കകമാണ് സാബിർ അലിയെ പാർട്ടി വേണ്ടെന്നുവെച്ചത്.  ഇന്ത്യൻ മുജാഹിദീൻ സ്ഥാപകൻ യാസീൻ ഭട്കലുമായി സാബിർ അലിക്ക് ബന്ധമുണ്ടെന്നായിരുന്നു നഖ്‌വിയുടെ ആരോപണം. ട്വിറ്ററിൽ നടത്തിയ ആരോപണം വിവാദമായതിനെ തുടർന്ന്  നഖ്‌വി അത് കളഞ്ഞിട്ടുണ്ട്. ആരോപണത്തിൽ നഖ്‌വി മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ വസതിക്കു മുമ്പിൽ ധർണ നടത്തുമെന്നു സാബിർ അലിയുടെ ഭാര്യയും മുന്നറിയിപ്പ് നൽകിയിരിക്കയാണ്.
പതിനാല് ദിവസത്തെ റിമാന്റിൽ കഴിയുന്ന ഇംറാൻ മസൂദിന്റെ പേരിൽ
അഞ്ചു കേസുകൾ നിലവിലുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മനപ്പൂർവമുള്ള അപമാനിക്കൽ, മറ്റുള്ളവർക്കെതിരേ കരുതിക്കൂട്ടി പ്രകോപനപരമായി സംസാരിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിവിധ കോടതികളിലായാണ് കേസുകൾ.
വിവാദങ്ങൾക്ക് കാരണമായതുകൊണ്ടാണ് കോൺഗ്രസിനും ബി.ജെ.പിക്കും നടപടികൾ സ്വീകരിക്കേണ്ടി വന്നത്.
യു.പി.യിലും ബിഹാറിലും വൻതോതിലുള്ള കാലുമാറ്റങ്ങൾ വേറെയും നടന്നിട്ടുണ്ട്. ഒരു സീറ്റെങ്കിലും അധികം നേടുകയെന്ന ലക്ഷ്യത്തോടെ പരക്കം പായുന്ന പാർട്ടികൾ പ്രവർത്തകരുടെ അമർഷം ഒട്ടും കണക്കിലെടുക്കുന്നില്ല.
മത്സരിക്കാൻ സീറ്റിനും സ്ഥാനമാനങ്ങൾക്കും വേണ്ടി പാർട്ടി മാറുന്നവർക്കോ അവരെ സ്വീകരിക്കുന്ന പാർട്ടികൾക്കോ ഒരു തരത്തിലുള്ള മനഃസാക്ഷിക്കുത്തുമില്ല.
കാലുമാറ്റം തൽക്കാലം മാധ്യമങ്ങൾ ആഘോഷിക്കുമെങ്കിലും വോട്ടർമാർക്ക് അതൊന്നും ഓർമയുണ്ടാകില്ലെന്ന പ്രതീക്ഷയാണ് പാർട്ടികളെ നയിക്കുന്നത്.
അല്ലെങ്കിലും വോട്ടർമാരുടെ മറവിയുടെ പിൻബലത്തിലാണല്ലോ ഓരോ സ്ഥാനാർഥിയും പാർട്ടികളും വീണ്ടും വോട്ട് ചോദിച്ചെത്തുന്നത്.

2/15/14

വോട്ടിനു വേണ്ടി ഓസുകള്‍

ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിലക്കയറ്റവും നാണയപ്പെരുപ്പവും ജനവിധിയില്‍ നിര്‍ണായകമാകുമെന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ വെച്ച് കേന്ദ്രം ഭരിക്കുന്ന യു.പി.എയും കോണ്‍ഗ്രസും ഭയപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ അവസാന നാളുകളില്‍ നിരക്കു വര്‍ധനകളുടേയും വിലവര്‍ധനയുടേയും അതുപോലെ സബ്‌സിഡികളുടേയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സാധാരണക്കാരന് തൊട്ടറിയാനാവുന്ന ജനക്ഷേമ പരിപാടികള്‍ അവതരിപ്പിച്ചെങ്കില്‍ മാത്രമേ, യു.പി.എ സര്‍ക്കാരിന്മേലുള്ള അഴിമതിക്കറകള്‍ അല്‍പമെങ്കിലും ജനമനസ്സില്‍നിന്ന് മാറ്റാന്‍ സാധിക്കുകയുള്ളൂ. ഈയൊരു പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍, അതും ഒരു ഇടക്കാല റെയില്‍ വേ ബജറ്റില്‍ യാത്രാനിരക്കില്‍ വര്‍ധന വരുത്താത്തത് വലിയ സംഭവമല്ല. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന നിരക്ക് വര്‍ധനക്കു പകരം നിര്‍ദേശിച്ചിരിക്കുന്ന പുതിയ സംവിധാനം ഇടക്കിടെയുള്ള നിരക്ക് വര്‍ധനയിലേക്കായിരിക്കുമോ എത്തിക്കുകയെന്ന് കണ്ടറിയണം.
സൗജന്യങ്ങളും ഇളവുകളും പഞ്ചായത്ത് തെരഞ്ഞടുപ്പായാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പായാലും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം സ്വഭാവമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലാപ്‌ടോപ്പുകളാണ് നല്‍കിയത്. കര്‍ഷകര്‍ക്കാകട്ടെ പശുക്കളും ആടുകളും ലഭിച്ചു. വീടുകളില്‍ മിക്‌സികളും ഫാനുകളും നല്‍കി. പട്ടിണിപ്പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് ഈ സൗജന്യങ്ങളെന്ന് മുഖ്യമന്ത്രി ജയലളിത വാദിച്ചു.
യു.പി.എ അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതുന്ന രാഹുല്‍ ഗാന്ധി ഇഫക്‌ടെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പാചകവാതക സബ്‌സിഡി സിലിണ്ടറുകളുടെ വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചത് 5000 കോടി രൂപയുടെ അധിക ബാധ്യതയോടാണ്. സാമ്പത്തിക പരിഷ്‌കരണങ്ങളും ഉദാരവല്‍ക്കരണവും ഫലപ്രാപ്തിയിലെത്തി വളര്‍ച്ച ത്വരിതപ്പെടാത്തതിന് സബ്‌സിഡിയേയും  സര്‍ക്കാര്‍ നിയന്ത്രണങ്ങളേയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ പഴിച്ചുകൊണ്ടിരിക്കുമ്പോഴാണിത്.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ലാപ്‌ടോപ്പുകള്‍ നല്‍കി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമിച്ചു. കംപ്യൂട്ടറുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കേ എല്ലാവര്‍ക്കും സ്വന്തമായി അതു നേടുകയെന്നതും എളുപ്പമല്ലെന്ന് കിട്ടിയവര്‍ ആശ്വാസം കൊണ്ടു.
മഹാരാഷ്ട്രയില്‍ വൈദ്യുതി ബില്‍ 20 ശതമാനം കുറക്കുന്ന തരത്തില്‍ സബ്‌സിഡി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ആരംഭിച്ച നിരാഹാരം നാലു ദിവസത്തിനു ശേഷം അവസാനിപ്പിച്ചത് സര്‍ക്കാരില്‍നിന്ന് ഉറപ്പു ലഭിച്ച ശേഷമാണ്. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പാവങ്ങളായ വീട്ടുടമകള്‍ക്കു വേണ്ടി വൈദ്യുതി ബില്‍ പകുതിയായി കുറച്ചു. ഛത്തീസ്ഗഢില്‍ പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.
കന്നുകാലികളും ലാപ്‌ടോപ്പും പാചക വാതകവും മാത്രമല്ല, സൗജന്യങ്ങള്‍ രാഷ്ട്രീയത്തിന്റെ ജീവവായുവാണ്. വൈദ്യുതിക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും പാചക വാതകത്തിനും വില കുറക്കുമെന്ന മുദ്രാവാക്യങ്ങള്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍  യു.പി.എയും ബി.ജെ.പിയും മൂന്നാം മുന്നണിയും ഒരുപോലെ ഉയര്‍ത്തുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.
മേയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്യുന്ന ക്ഷേമപദ്ധതികള്‍ എങ്ങനെ നടപ്പിലാക്കുമെന്നു കൂടി വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലും തേനുമൊഴുക്കുമെന്ന വാഗ്ദാനങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഉയര്‍ന്നു കേള്‍ക്കാറുള്ളതാണ്. അധികാരത്തിലേറി ഇവ നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ മാത്രമാണ് പാര്‍ട്ടികളും സര്‍ക്കാരുകളും പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ട് രംഗത്തു വരിക. ജനസംഖ്യയുടെ 22 ശതമാനം ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്ന ഒരു രാജ്യത്ത് ഒഴിച്ചുകൂടാനാവത്തതാണ് ജനപ്രിയ പ്രഖ്യാപനങ്ങള്‍. വോട്ടെടുപ്പിന്റെ തലേന്നാള്‍ വീടുകളിലെത്തി മദ്യവും പണവും നല്‍കി വോട്ട് നേടാനാവുമെന്നത് നമ്മുടെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
ജനക്ഷേമം മുന്‍നിര്‍ത്തി ഒരു സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നത് സാങ്കേതികമായി മാത്രമാണ് അഴിമതി അല്ലാതാകുന്നത്. ജനങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി ഏതു തരത്തിലുള്ള സൗജന്യങ്ങള്‍ നല്‍കുന്നതും തെറ്റായ കീഴ്‌വഴക്കമാണെന്ന് സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടിയതുമാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പുകളുടെ അടിവേരിളക്കുന്നതാണ് ഇത്തരം പരിപാടികളെന്നും കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
സാങ്കേതികമായി അഴിമതിയല്ലെന്ന് വാദിക്കുന്ന ഈ സൗജന്യങ്ങള്‍ വില വാണം പോലെ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന വേളയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. വീണ്ടും വീണ്ടും സമ്പന്നരായിക്കൊണ്ടിരിക്കുന്ന ധനികര്‍ക്കല്ല, വീണ്ടും വീണ്ടും പാവങ്ങളായിക്കൊണ്ടിരിക്കുന്ന പാവങ്ങളാണ് സൗജന്യങ്ങള്‍ക്കു വേണ്ടി ക്യൂ നില്‍ക്കുക. കാലാകാലങ്ങളായി വോട്ട് ചെയ്യുന്ന പാര്‍ട്ടിയെ വിസ്മരിച്ച് വോട്ട് മറിച്ചു കുത്താന്‍ ഒരാളെ പ്രേരിപ്പിക്കാന്‍ ഒരു ലാപ്‌ടോപ്പിനും പശുവിനും ആടിനുമൊക്കെ സാധിക്കുമെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒട്ടും അതിശയോക്തിയല്ല. വലിയ വലിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന പാര്‍ട്ടികളേക്കാള്‍ പ്രായോഗികമായി ഒരു മിക്‌സി നല്‍കുന്ന പാര്‍ട്ടിയെ ആയിരിക്കും അടുക്കളയില്‍ കഷ്ടപ്പെടുന്ന ഒരു വീട്ടമ്മ ഇഷ്ടപ്പെടുക.
അപ്പോഴും ഒരു ചോദ്യം പ്രസക്തമാണ്. സൗജന്യങ്ങള്‍ നല്‍കി വോട്ട് മറിക്കുന്ന ഏര്‍പ്പാടിനെ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് എന്നു വിളിക്കാമോ?



Related Posts Plugin for WordPress, Blogger...