6/26/16

കാര്യങ്ങളുടെ ഒരു പോക്ക്

പള്ളിയില്‍ ഭജനമിരിക്കാന്‍ രജിസ്‌ട്രേഷനും തിരക്കും
വാര്‍ത്ത വായിക്കാം.
മക്ക- വിശുദ്ധ റമദാനില്‍ ഭൗതിക ചിന്തകളില്‍ നിന്ന് മനസ്സിനെ മുക്തമാക്കി ദൈവിക പ്രീതിയും പുണ്യവും കാംക്ഷിച്ച് ആരാധനാ കര്‍മങ്ങളില്‍ മുഴുകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഅ്തികാഫ് ഇരിക്കുന്നതിന് (ഭജനമിരിക്കല്‍) മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ ജുമാമസ്ജിദായ ആയിശ അല്‍റാജ്ഹി മസ്ജിദില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍. ബെഡും തലയിണയും അലമാരയും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് റമദാനിലെ അവസാന ഭാഗം മസ്ജിദില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളെ അല്‍റാജ്ഹി മസ്ജിദ് മാടിവിളിക്കുന്നത്. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് ഇഫ്താറും അത്താഴവും മുത്താഴവും മസ്ജിദില്‍ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്. 
ഒരേസമയം 47,000 പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ മാത്രം വിശാലമാണ് ആയിശ അല്‍റാജ്ഹി മസ്ജിദ്. ഈ വര്‍ഷം ഇഅ്തികാഫ് ഇരിക്കുന്നതിന് 12,000 പേര്‍ മസ്ജിദിലെ ഇഅ്തികാഫ് വിഭാഗത്തെ സമീപിച്ചിരുന്നു. ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇഅ്തികാഫിന് അനുമതി നല്‍കുന്നത്. ഇവര്‍ക്ക് പ്രത്യേക കാര്‍ഡ് വിതരണം ചെയ്യും. രണ്ടായിരം പേര്‍ക്ക് ഇഅ്തികാഫ് ഇരിക്കുന്നതിനാണ് മസ്ജിദില്‍ സൗകര്യമുള്ളത്. ഓണ്‍ലൈന്‍ വഴി ഇഅ്തികാഫിന് രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. 
ഇഅ്തികാഫിന് മസ്ജിദിലെത്തുന്ന ഓരോരുത്തരെയും അധികൃതര്‍ പ്രത്യേകം സ്വീകരിച്ച് കാപ്പിയും ചായയും ഈത്തപ്പഴവും ജ്യൂസും വെള്ളവും പലഹാരങ്ങളും വിതരണം ചെയ്യും. ഇതിനു ശേഷം ഇഅ്തികാഫ് കാര്‍ഡും ഓരോരുത്തര്‍ക്കുമുള്ള അലമാരയുടെ താക്കോലും കൈമാറും. ടൂത്ത് ബ്രഷ്, പേസ്റ്റ്, ചീര്‍പ്പ്, ഷാംപു, സോപ്പ്, നെയില്‍ കട്ടര്‍, സുഗന്ധത്തില്‍ കുതിര്‍ത്ത ടിഷ്യു പേപ്പര്‍ എന്നിവ അടങ്ങിയ ബാഗും വിശ്വാസികള്‍ക്ക് നല്‍കും. ഓരോരുത്തര്‍ക്കുമുള്ള ബെഡ് പ്രത്യേകം നിര്‍ണയിച്ച് നല്‍കും. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്കുള്ള ടോയ്‌ലെറ്റുകളില്‍ സോപ്പും ടിഷ്യു പേപ്പറും ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്.
ഇഅ്തികാഫ് ഇരിക്കുന്നവരുടെ ചികിത്സക്ക് ക്ലിനിക്കും മസ്ജിദിലുണ്ട്. ഒരു ഡോക്ടറാണ് ക്ലിനിക്കിലുള്ളത്. ഇഫ്താര്‍, ഇശാ നമസ്‌കാരത്തിനു ശേഷം മുത്താഴം, പുലര്‍ച്ചെ മൂന്ന് മണി മുതല്‍ അത്താഴം എന്നിങ്ങനെ മൂന്നു തവണ ഭക്ഷണം വിതരണം ചെയ്യും. ഇതിനു പുറമെ കാപ്പി, ചായ, ജ്യൂസുകള്‍, മിനറല്‍ വാട്ടര്‍, മോര്, പലഹാരങ്ങള്‍ എന്നിവ രാത്രി മുഴുവന്‍ ഇഷ്ടാനുസരണം സ്വയം എടുത്തു കഴിക്കുന്നതിന് ബുഫെയും മസ്ജിദിലുണ്ട്. പ്രമേഹ രോഗികള്‍ക്ക് പ്രത്യേക ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. കര്‍മനിരതരായ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം 24 മണിക്കൂറും വൃദ്ധ•ാര്‍ക്കും മറ്റും ലഭിക്കും. 
ശൈഖ് സുലൈമാന്‍ അല്‍റാജ്ഹി ഫൗണ്ടേഷനു കീഴിലുള്ള മസ്ജിദുകളില്‍ ഒന്നാണ് ആയിശ അല്‍റാജ്ഹി മസ്ജിദ്. മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ മസ്ജിദായ ഇത് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ മൂന്നു വര്‍ഷം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. 60,864 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മസ്ജിദ് ഉസ്മാനിയ വാസ്തുശില്‍പ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. 


0 comments:

Post a Comment

Related Posts Plugin for WordPress, Blogger...