5/2/07

കള്ളണ്റ്റെ ചെരിപ്പും മൊബൈലും

കള്ളണ്റ്റെ ചെരിപ്പും മൊബൈലും
മിക്ക ദിവസങ്ങളിലും ഞാന്‍ ഈ ചെറുപ്പക്കാരനെ കാണാറുണ്ട്‌. പലപ്പോഴും മുറിക്ക്‌ പുറത്തിറങ്ങി മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരിക്കും. വിവാഹം ഇങ്ങനെ നീട്ടിക്കൊണ്ടു പോകുന്നതിന്‌ കൂടെ ജോലി ചെയ്യുന്നവര്‍ തമാശയാക്കുന്നതും കേട്ടിട്ടുണ്ട്‌. അവരുടെ ഇടയില്‍നിന്ന്‌ അല്‍പം സ്വകാര്യത തേടിയാണ്‌ പാവം ഫോണ്‍ ചെയ്യുമ്പോള്‍ മുറിക്ക്‌ പുറത്തിറങ്ങാറുള്ളത്‌. ശബ്ദം താഴ്ത്തിയാണ്‌ പലപ്പോഴും സംസാരിക്കുന്നത്‌ കണ്ടിട്ടുള്ളത്‌. ഞാന്‍ ജോലിക്ക്‌ പോകുമ്പോഴും തിരിച്ച്‌ ഫ്ളാറ്റിലേക്ക്‌ വരുമ്പോഴുമൊക്കെ ഹാരിസിനെ കാണാറുണ്ട്‌. ഞാന്‍ താമസിക്കുന്ന്‌ ണ്ടാം നിലയില്‍ കേള്‍ക്കുമാറ്‌ ഉച്ചത്തില്‍ ഫോണ്‍ ചെയ്യുന്നവരെ വെച്ച്‌ നോക്കുമ്പോള്‍ ഈ തയ്യല്‍ക്കാരന്‍ പച്ചപ്പാവം. അവണ്റ്റെ ശബ്ദം ഉയര്‍ന്നു കേട്ടിട്ടേയില്ല. മലപ്പുറത്തുകാ രനായ അവനോട്‌ കണ്ണൂരില്‍നിന്ന്‌ കല്യാണം കഴിക്കുന്നോ എന്ന്‌ ഞാനും പലപ്പോഴും ചോദിക്കാറുണ്ട്‌. ഇതൊക്കെ പറഞ്ഞുവന്നത്‌ എണ്റ്റെ ഈ പരിചയക്കാരണ്റ്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ തട്ടിപ്പറിക്കപ്പെട്ടു. പതിവു പോലെ ഉച്ച സമയത്ത്‌ മുറിക്ക്‌ പുറത്തിറങ്ങി സംസാരിക്കുമ്പോഴായിരുന്നു അത്‌. ആളുകള്‍ കൂട്ടംകൂടിയത്‌ കണ്ട്‌ അന്വേഷിക്കാന്‍ ചെന്നപ്പോഴാണ്‌ മൊബൈലുമായി ഓടുന്നതിനടയില്‍ കള്ളന്‍ ഉപേക്ഷിച്ച ചെരിപ്പുകളെ സാക്ഷിയാക്കി അവര്‍ സംഭവം പറഞ്ഞത്‌. സംഭവം ഇന്നത്തെ മലയാളം ന്യൂസില്‍ കൊടുത്തിട്ടുണ്ട്‌. (മെയ്‌ രണ്ട്‌-൨൦൦൭) വാര്‍ത്ത താഴെ കൊടുക്കുന്നുണ്ട്‌. പട്ടാപ്പകല്‍ മലയാളി യുവാവിണ്റ്റെ ഫോണ്‍ തട്ടിപ്പറിച്ചു എം. അഷ്‌റഫ്‌ ജിദ്ദ: കാറിലെത്തിയ കവര്‍ച്ചക്കാര്‍ പട്ടാപ്പകല്‍ മലയാളി യുവാവിണ്റ്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. ഫൈസലിയയില്‍ ഇന്നലെ ഉച്ചക്കാണ്‌ സംഭവം. ഫ്ളാറ്റിനു പുറത്ത്‌ വാതിലിനു സമീപമിരുന്ന്‌ ഫോണ്‍ ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശി ഹാരിസിനാണ്‌ ആയിരം റിയാലിലേറെ വിലയുള്ള ഡബിള്‍ ക്യാമറ ഫോണ്‍ നഷ്ടമായത്‌. ഫോണ്‍ പിടിച്ചുപറിച്ച യുവാവ്‌ കെട്ടിടത്തിണ്റ്റെ മറുഭാഗത്ത്‌ നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്‌ ചാടിക്കയറാന്‍ പാകത്തില്‍ വാതില്‍ തുറന്ന്‌ കിടപ്പായിരുന്നുവെന്ന്‌ ഹാരിസ്‌ പറഞ്ഞു. ജിദ്ദയുടെ പല ഭാഗങ്ങളിലും ഫോണ്‍ തട്ടിപ്പറിച്ചോടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്‌. റോഡുക ളില്‍ ബൈക്കുകളിലും കാറുകളിലുമെത്തി ഫോണ്‍ കൈക്കലാക്കി കടുകളയുന്ന സംഭവങ്ങളാണ്‌ മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഫ്ളാറ്റുകള്‍ക്ക്‌ സമീപവും കവര്‍ച്ചക്കാര്‍ എത്തിത്തുടങ്ങിയതായി പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കെട്ടിടങ്ങള്‍ക്ക്‌ പുറത്തും റോഡുകളിലും മൊബൈല്‍ ഫോണ്‍ ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കില്‍ കവര്‍ച്ചക്കാര്‍ക്ക്‌ സൌകര്യമാകും. ചുറ്റുഭാഗത്തും നോക്കിയ ശേഷമേ പൊതുസ്ഥലങ്ങളില്‍ ഫോണ്‍ പുറത്തെടുക്കാവൂ. തക്കം പാര്‍ത്തിരിക്കുന്ന കവര്‍ച്ചക്കാര്‍ ഏതു സമയത്തും പാഞ്ഞെത്താം. ഫോണുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതുപോലെ തന്നെ പ്രധാനമാണ്‌ നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും. ഫോണിനോടൊപ്പം നഷ്ടപ്പെടുന്ന സിം കാര്‍ഡ്‌ ഉടന്‍ തന്നെ കാന്‍സല്‍ ചെയ്യുതിന്‌ ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ വിളിക്കണം. നഷ്ടപ്പെട്ട കാര്‍ഡില്‍ അധികം തുക ഇല്ലെങ്കില്‍പോലും നമ്പര്‍ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ഇതാവശ്യമാണ്‌. ഏതെങ്കിലും കാരണവശാല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത്‌ ഉപയോഗശൂന്യമാക്കാന്‍ സൌദി ടെലികോമിണ്റ്റെ സഹായം തേടാം. അല്‍ജവ്വാല്‍ ഏര്‍പ്പെടുത്തിയ സൌജന്യ സേവനമാണ്‌ ലോസ്റ്റ്‌ ഫോണ്‍ റിിപ്പാര്‍ട്ടിംഗ്‌ സര്‍വീസ്‌. അല്‍ജവ്വാല്‍ നെറ്റ്‌വര്‍ക്കിലൂടെ ഉടന്‍തന്നെ ഈ ഫോണ്‍ ഉപയോഗശൂന്യമാക്കാന്‍ സാധിക്കും. ഇങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്യണമെങ്കില്‍ ഫോണിണ്റ്റെ സീരിയല്‍ നമ്പര്‍ (ഐ.എം.ഇ. ഐ) ഉപയോക്താവ്‌ അറഞ്ഞിരിക്കണം. ഫോണില്‍ *്‌ര൦൬ ഡയല്‍ ചെയ്താല്‍ സീരിയല്‍ നമ്പര്‍ അറിയാന്‍ കഴിയും. ഈ നമ്പര്‍ എവിടെയെങ്കിലും രേഖപ്പെടുത്തി വെച്ചാല്‍ മാത്രമേ, ഫോണ്‍ നഷ്ടപ്പെടുന്ന വേളയില്‍ അല്‍ജവ്വാല്‍ സൌജന്യ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...