6/21/16

മാടായിപ്പള്ളിയില്‍ മുക്രി ചൂണ്ടിക്കാണിച്ച കല്ല്


മാടായിപ്പള്ളി ചരിത്രാന്വേഷികളെ നിരാശപ്പെടുത്തുന്നുവെന്ന 
കുറിപ്പിന് ജമാല്‍ കടന്നപ്പള്ളി ഒരു അനുബന്ധം കൂടി എഴുതിയിരിക്കുന്നു.  
ഇവിടെ വായിക്കാം

മാടായിപ്പളളി: മക്കത്തെ കല്ലിന്റെ  ദുര്‍ഗതി
-ജമാല്‍ കടന്നപ്പള്ളി
കേരള മുസ്‌ലിം ചരിത്രം എന്ന വിഖ്യാത കൃതിയില്‍ പി.എ.സെയ്തു മുഹമ്മദ് എഴുതുന്നു:
'മാലിക്ബ്‌നു ദീനാര്‍ തന്റെ ചരിത്രപ്രസിദ്ധമായ കേരള യാത്രയില്‍ വിശിഷ്ടതരമായ കാഴ്ച വസ്തുക്കളും മറ്റും കേരളത്തിലേക്ക് കൊണ്ടു പോന്നു.13 മാര്‍ബിള്‍ കല്ലുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു' (പുറം: 58)ഇനി ഐ.പി.എച്ച് പുറത്തിറക്കിയ ഇസ് ലാമിക വിജ്ഞാനകോശം കാണുക:    
 'എണ്ണൂറോളം മുസ് ലീം മഹല്ലുകളുളള കണ്ണൂരിലാണ് മലബാറിലെ ആദ്യത്തെ പളളിയായ മാടായിപ്പളളി. മാലികുബ്‌നു ദീനാറും സംഘവും പണിത പളളികളില്‍ മൂന്നാമത്തേതാണിത്. അവര്‍ അറേബ്യയില്‍ നിന്ന് കൊണ്ടുവന്ന മൂന്നു മാര്‍ബിളുകളില്‍ ഒന്ന് ഇവിടെയാണ് സ്ഥാപിച്ചത് ' (ഇസ് ലാമിക വിജ്ഞാനകോശം: ഭാഗം: 7 പുറം :363)
ഖേദകരമെന്നു പറയട്ടെ പ്രസിദ്ധമായ ചരിത്ര പുസ്തകങ്ങളില്‍ ഇടം പിടിച്ച ഈ കല്ലിന് പക്ഷെ നാം ഒരു കൗതുക വസ്തുവിന്റെ വില പോലും നല്‍കിയില്ല.
മക്കത്തുനിന്നു വന്ന ഇത്തരം ഒരു കല്ല് മാടായിപ്പളളിയില്‍ ഉളളതായി പളളിക്കകത്തോ പുറത്തോ ഒരു ലിഖിതം പോലുമില്ല.
സംഗതി പളളി മുക്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നെ കൂട്ടി പളളി വരാന്തയിലെ മാര്‍ബിള്‍ സ്വല്‍പം പൊക്കി ആ കല്ല് കാണിച്ചു തന്നു.
പണ്ട് ഹജറുല്‍ അസ്‌വദി നെ നോക്കി ഉമര്‍(റ) പറഞ്ഞതുപോലെ കല്ലുകളോടൊന്നും നമുക്ക് പ്രത്യേകമായ ഒരാദരവും ഇല്ലെന്നിരിക്കേ തന്നെ ചരിത്രപ്രസിദ്ധമായ ആ കല്ല് എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം കടലാഴങ്ങള്‍ താണ്ടി വന്ന ആത്മത്യാഗികളായ ഏതാനും ആളുകള്‍ .. പോരുമ്പോള്‍ കൈയിലു ളള സമ്പാദ്യമത്രയും അവര്‍ അല്ലാഹു വിന്റെ മാര്‍ഗത്തില്‍ കൊണ്ടുവന്നു..അതില്‍ പെട്ട അതിവിശിഷ്ടമായ ഒരു മാര്‍ബിള്‍ കല്ല്.. ഇന്നും നമ്മുടെ കൈയില്‍ അത് കേടുകൂടാതെ ഉണ്ടായിട്ടും അതിന്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു വരി .. അല്ലെങ്കില്‍ ഇത്രയും ത്യാഗം സഹിച്ച് ആയിരം വര്‍ഷ ങ്ങള്‍ക്ക് മുമ്പ് അതീവ ദുര്‍ഘടമായ പാതയിലൂടെ അത് പൊക്കിക്കൊണ്ടു വന്ന മഹാവിപ്ലവകാരിയായ ആ പരിഷ്‌കര്‍ത്താവിന്റെ പേര് പോലും നമുക്ക് പളളിയുടെ ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും എഴുതി വെക്കാനായില്ലല്ലോ !!!കഷ്ടം!!! ലജ്ജിക്കുക നാട്ടുകാരേ..!!!

6/18/16

മാടായിപ്പള്ളിയില്‍ മുക്രി ചൂണ്ടിക്കാണിച്ച കല്ല്


മാടായിപ്പള്ളിയില്‍
മുക്രി ചൂണ്ടിക്കാണിച്ച കല്ല്


മാടായിപ്പള്ളി ചരിത്രാന്വേഷികളെ നിരാശപ്പെടുത്തുന്നുവെന്ന കുറിപ്പിന് ജമാല്‍ കടന്നപ്പള്ളി ഒരു അനുബന്ധം കൂടി എഴുതിയിരിക്കുന്നു.  
ഇവിടെ വായിക്കാം

മാടായിപ്പളളി: മക്കത്തെ കല്ലിന്റെ  ദുര്‍ഗതി
-ജമാല്‍ കടന്നപ്പള്ളി
കേരള മുസ്‌ലിം ചരിത്രം എന്ന വിഖ്യാത കൃതിയില്‍ പി.എ.സെയ്തു മുഹമ്മദ് എഴുതുന്നു:
'മാലിക്ബ്‌നു ദീനാര്‍ തന്റെ ചരിത്രപ്രസിദ്ധമായ കേരള യാത്രയില്‍ വിശിഷ്ടതരമായ കാഴ്ച വസ്തുക്കളും മറ്റും കേരളത്തിലേക്ക് കൊണ്ടു പോന്നു.13 മാര്‍ബിള്‍ കല്ലുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു' (പുറം: 58)
ഇനി ഐ.പി.എച്ച് പുറത്തിറക്കിയ ഇസ് ലാമിക വിജ്ഞാനകോശം കാണുക:    
 'എണ്ണൂറോളം മുസ് ലീം മഹല്ലുകളുളള കണ്ണൂരിലാണ് മലബാറിലെ ആദ്യത്തെ പളളിയായ മാടായിപ്പളളി. മാലികുബ്‌നു ദീനാറും സംഘവും പണിത പളളികളില്‍ മൂന്നാമത്തേതാണിത്. അവര്‍ അറേബ്യയില്‍ നിന്ന് കൊണ്ടുവന്ന മൂന്നു മാര്‍ബിളുകളില്‍ ഒന്ന് ഇവിടെയാണ് സ്ഥാപിച്ചത് ' (ഇസ് ലാമിക വിജ്ഞാനകോശം: ഭാഗം: 7 പുറം :363)
ഖേദകരമെന്നു പറയട്ടെ പ്രസിദ്ധമായ ചരിത്ര പുസ്തകങ്ങളില്‍ ഇടം പിടിച്ച ഈ കല്ലിന് പക്ഷെ നാം ഒരു കൗതുക വസ്തുവിന്റെ വില പോലും നല്‍കിയില്ല.
മക്കത്തുനിന്നു വന്ന ഇത്തരം ഒരു കല്ല് മാടായിപ്പളളിയില്‍ ഉളളതായി പളളിക്കകത്തോ പുറത്തോ ഒരു ലിഖിതം പോലുമില്ല.
സംഗതി പളളി മുക്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നെ കൂട്ടി പളളി വരാന്തയിലെ മാര്‍ബിള്‍ സ്വല്‍പം പൊക്കി ആ കല്ല് കാണിച്ചു തന്നു.
പണ്ട് ഹജറുല്‍ അസ്‌വദി നെ നോക്കി ഉമര്‍(റ) പറഞ്ഞതുപോലെ കല്ലുകളോടൊന്നും നമുക്ക് പ്രത്യേകമായ ഒരാദരവും ഇല്ലെന്നിരിക്കേ തന്നെ ചരിത്രപ്രസിദ്ധമായ ആ കല്ല് എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം കടലാഴങ്ങള്‍ താണ്ടി വന്ന ആത്മത്യാഗികളായ ഏതാനും ആളുകള്‍ .. പോരുമ്പോള്‍ കൈയിലു ളള സമ്പാദ്യമത്രയും അവര്‍ അല്ലാഹു വിന്റെ മാര്‍ഗത്തില്‍ കൊണ്ടുവന്നു..അതില്‍ പെട്ട അതിവിശിഷ്ടമായ ഒരു മാര്‍ബിള്‍ കല്ല്.. ഇന്നും നമ്മുടെ കൈയില്‍ അത് കേടുകൂടാതെ ഉണ്ടായിട്ടും അതിന്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു വരി .. അല്ലെങ്കില്‍ ഇത്രയും ത്യാഗം സഹിച്ച് ആയിരം വര്‍ഷ ങ്ങള്‍ക്ക് മുമ്പ് അതീവ ദുര്‍ഘടമായ പാതയിലൂടെ അത് പൊക്കിക്കൊണ്ടു വന്ന മഹാവിപ്ലവകാരിയായ ആ പരിഷ്‌കര്‍ത്താവിന്റെ പേര് പോലും നമുക്ക് പളളിയുടെ ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും എഴുതി വെക്കാനായില്ലല്ലോ !!!കഷ്ടം!!! ലജ്ജിക്കുക നാട്ടുകാരേ..!!!





ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട മൂന്നാമത്തെ മുസ്്‌ലിം പള്ളിയാണ് മാലിക് ബിന്‍ ദീനാര്‍ നിയോഗിച്ച സംഘം നിര്‍മിച്ച പഴയങ്ങാടിയിലെ മാടായിപ്പള്ളി.
ഈ ചരിത്രപ്രധാന്യം ഉള്‍ക്കൊള്ളുന്ന നടപടികള്‍ നിര്‍ഭാഗ്യവശാല്‍ പള്ളിക്കമ്മിറ്റിയുടെ ഭാഗത്തുനിന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു എഴുത്തുകാരനായ ജമാല്‍ കടന്നപ്പള്ളി. അദ്ദേഹത്തിന്റു കുറിപ്പും മറ്റുള്ളവരുടെ പ്രതികരണങ്ങളും ഇവിടെ വായിക്കാം.

മാടായിപ്പളളിചരിത്രം
മാപ്പ് നല്‍കില്ല
-ജമാല്‍ കടന്നപ്പള്ളി
ഇന്ത്യയിലെയും കേരളത്തിലെയും ഇസ്‌ലാം ആഗമനത്തെ കുറിച്ച് നമുക്ക് ചുറ്റും ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രവാചകന്‍ (സ) യുടെ കാലത്ത് തന്നെ കേരളത്തിലൂടെ ഇന്ത്യയില്‍ ഇസ് ലാം എത്തിയിരുന്നുവെന്നതാണ് ഒരു വാദം.
എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടിന് മുമ്പ്‌വരെ  ഇവിടെ ഇസ് ലാം എത്തിയിരുന്നില്ലായെന്നതാണ് മറു വാദം.
രസകരമായ വസ്തുത ഇരു വിഭാഗവും തങ്ങളുടെ വാദഗതികള്‍ സ്ഥാപിക്കാന്‍ ഏറെ അവലംബിക്കുന്നത് നമ്മുടെ മാടായിപ്പളളിയുടെ ചുമരിലുളള ഒരു അറബി ലിഖിതമാണ് !
(സംശയ നിവൃത്തി ആഗ്രഹിക്കുന്നവര്‍ന്യൂഡല്‍ഹി കേന്ദ്രമായി പ്രവൃത്തിക്കുന്ന 'ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ് റ്റോറിക്കല്‍ റിസര്‍ച്ച് ' പുറത്തിറക്കിയ    ' എ ടോപോ ഗ്രാഫിക്കല്‍ ലിസ്റ്റ് ഓഫ് അറബിക് പേര്‍ഷ്യന്‍ & ഉര്‍ദു ഇന്‍സ്‌ക്രിപ്ഷന്‍ സ് ഓഫ് സൗത്തിന്ത്യ' എന്ന സിയാവുദ്ദീന്‍ എ. ദേശായിയുടെ ഗ്രന്ഥം മുതല്‍അടുത്തിടെ നടന്ന 'കേരള മുസ് ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ് ' പ്രബന്ധ സമാഹാരം വരെ നോക്കുക. കൂടാതെ റോബര്‍ട്ട് സ്വീവെല്‍ (1882 ), വില്യം ലോഗന്‍, രംഗാ ചാര്യ, ചാള്‍സ് അലക്‌സാണ്ടര്‍ ഇന്നസ്സ്, എം.ജി.എസ്.നാരായന്‍, സി.എന്‍.അഹ്മദ് മൗലവി, പി.വി.സൈതു മുഹമ്മദ് തുടങ്ങിയ ഒട്ടനേകം പ്രതിഭകള്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ മാടായിപ്പളളി പരാമര്‍ശ വിധേയമാക്കായിട്ടുണ്ട്.  )
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇതെ കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാത്ത ഒരു കൂട്ടര്‍ നമ്മുടെ ഭൂമി മലയാളത്തിലുണ്ട്.. മറ്റാരുമല്ല മാടായിപ്പളളി കമ്മറ്റിക്കാര്‍..!!!
അവരോടുളള മുഴുവന്‍ ബഹുമാനാദരവുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഇത് പറയുന്നത്.
കേരളത്തിലെ പ്രാചീന പളളികള്‍ പലതും വിനീതനായ ഈ കുറിപ്പുകാരന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം രണ്ട് സവിശേഷതകള്‍ കാണാം. പളളി പുതുക്കിപ്പണിയേണ്ടിവന്നാലും അതിന്റെ പഴമ നഷ്ടപ്പെടാത്ത വിധം അത് ചെയ്യും. അതുപോലെ പളളിയുടെ മുന്‍ഭാഗത്തു തന്നെ അതിന്റെ ചരിത്ര പ്രാധാന്യം വിവരിക്കുന്ന  ബോര്‍ഡ് സ്ഥാപിച്ചിരിക്കും.
എന്നാല്‍ മാടായിപ്പളളിയില്‍ ഇത് രണ്ടുമില്ല..
അതിനാല്‍ ബഹുമാന്യരായ മാടായിപ്പളളിക്കമ്മറ്റിയോട് ഈ കുറിപ്പുകാരനും ഇതിനെ 'ലൈക്ക് 'ചെയ്യുന്ന മുഴുവന്‍ പേരും സ്‌നേഹപൂര്‍വ്വം അവശ്യപ്പെടുന്നു:
പളളിയു ടെ ചരിത്ര പ്രാധാന്യം വിവരിക്കുന്ന ഒരു ഫ്‌ളക്‌സ് ബോര്‍ഡെങ്കിലും എത്രയും വേഗം  പളളിയുടെ മുന്‍ഭാഗത്ത് സ്ഥാപിക്കാന്‍ ദയവു ചെയ്ത് നിങ്ങള്‍ക്ക് സന്മനസ്സുണ്ടാവണം.

        "റിസോർട്ട് " !!!
          MGSന്റെ
           പരിദേവനം

ചരിത്രപ്രസിദ്ധമായ മാടായിപ്പളളിയുടെ ഇന്നത്തെ ദുരവസ്ഥയെ പറ്റി പ്രമുഖ ചരിത്രകാരനായ  ശ്രീ.എം.ജി.എസ് നാരായണൻ "സത്യധാര "                      ദ്വൈവാരിക 2014 ഒക്ടോബർ 26-31 ലക്കത്തിൽ പറയുന്നത്‌ കാണുക:

"മാടായിപ്പളളി കേരളത്തിലെ മനോഹരമായ ഒരു പഴയ പളളിയായിരുന്നു. അവിടെ മരത്തിന്റെ പലകയിൽ ഒരു  "ഇൻസ്ക്രിപ്ഷൻ " ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം അതൊന്നു വായിച്ചു മനസ്സിലാക്കാൻ വേണ്ടി അറബി അറി യുന്ന ഒരു പ്രൊഫസറെയും കൂട്ടി ഞാൻ പോയി.നോക്കുമ്പോൾ അതൊക്കെയും അവർ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. ഇന്ന് ആ പളളി അവിടെയില്ല. ഒന്നാന്തരം ഒരു റിസോർട്ടു മോഡൽ കെട്ടിടമാണ് അവിടെ കാണുന്നത് "
(ഉദ്ധരണം: ഏഴിമല ദേശം ചരിത്രം പുറം: 75-കെ.കെ.അസൈനാർ - ഇസ് ലാമിക സാഹിത്യ അക്കാദമി കോഴിക്കോട്)

                                                         ടി.പി. മുസ്തഫ മാസ്റ്റര്‍ 

മാടായിപ്പള്ളി  ചരിത്ര പുനര്‍നിര്‍മിതി 
ആവശ്യപ്പെടുന്നു
കേരളത്തിലെ ആദ്യത്തെ പള്ളിയായിരിക്കുമോ മാടായിപ്പള്ളി? കോലത്തിരിയില്‍നിന്ന് ലഭിച്ച ഭൂമിയില്‍ മാലിക് ഇബ്‌നു ദിനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന ചരിത്രബോധമാണ് പൊതുവിലുള്ളത്. എന്നാല്‍ പുതിയങ്ങാടിയില്‍ അബ്ദുല്ല ഇബ്‌നു മാലിഖിനെ ഖാസിയായി മാലിക് ഇബ്‌നു ദിനാര്‍ നിയമിച്ചതായി 'രിഹാലത്തുല്‍ മുലൂക്ക് ' എന്ന ഗ്രന്ഥത്തില്‍ കാണുന്നു. മാടായിയില്‍ മുഹമ്മദ് ഇബ്‌നു മാലിക്കും.
പുതിയങ്ങാടിക്ക് മുമ്പേ ജനവാസ കേന്ദ്രമായിരുന്നു മാടായി എന്നുള്ളതും പുതിയ അങ്ങാടി വന്നപ്പോഴാണ് പഴയ അങ്ങാടിയായി പഴയങ്ങാടി മാറിയതെന്ന സ്ഥലനാമ ചരിത്രവും മാടായി പ്രദേശങ്ങളിലെ മഹാശാലാ യുഗ കാലത്തോളം പഴക്കമുള്ള നിര്‍മിതികളും ഖബറുകളും ഈ പ്രദേശത്തിന്റെ മുസ്്‌ലിം ചരിത്രം   വീണ്ടെടുക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നു. പക്ഷെ മഹത്തായ ഈ പൈതൃകത്തിന്റെ പിന്‍മുറക്കാര്‍ കുറ്റകരമായ ആലസ്യത്തിലോ ചരിത്ര അവബോധമില്ലായ്മയുടെ അന്ധകാരത്തിലോ ആണ്.
അഭിമാനിക്കാന്‍ ഒരു പാരമ്പര്യവും കൈമാറാന്‍ ഒരു മഹാ ചരിത്രവും സംസ്‌കാരവും ഉണ്ടായിട്ടും, അത് രേഖപ്പെടുത്താന്‍ ഒരു പേനയും കടലസും ഇവര്‍ക്കില്ല പോലും. കഷ്ടം. ഉത്തരാധുനിക നിര്‍മിതിക്ക് വടിവും വര്‍ണവും ചേര്‍ക്കാന്‍ ആളും അര്‍ത്ഥവുമുണ്ട്. ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ കൂടി ഓലിച്ച് പോവും മുമ്പ്, നമുക്ക് ഒരുമിച്ച്  മാടായിപ്പള്ളി ചരിത്രം പുനര്‍നിര്‍മിക്കാം.



                                                      ശബീര്‍ അബൂബക്കര്‍, കുഞ്ഞിമംഗലം

ചരിത്ര പുസ്തങ്ങള്‍ വായിക്കുമ്പോള്‍ വളരേയേറെ പ്രാധാന്യം നല്‍കിയാണ് മാടായിപ്പള്ളിയുടെ സ്ഥാനം കാണാറുള്ളത്.. കേരളത്തിലെ  മൂന്നാമത്തെ പള്ളിയെന്ന നിലയിലും മാലിക്ിബ്‌നു  ദിനാര്‍ പണികഴിപ്പിച്ച പള്ളിയെന്ന നിലയിലും സവിശേഷതയുള്ള പള്ളിയാണ് മാടായിപ്പള്ളി.   പഴമയുള്ള മിമ്പറും, ഖിബ് ല അടയാളപ്പെടുത്തിയ കല്ലും, മക്കയില്‍നിന്നും കൊണ്ട് വന്ന മാര്‍ബിള്‍ കല്ലുകളുമുള്ള ഈ പള്ളിയെ കുറിച്ച് ആദ്യ കാലങ്ങളില്‍ ചരിത്രങ്ങളില്‍നിന്ന് കേട്ടപ്പോള്‍  ചേരമാന്‍ പള്ളിയെ പോലെയും മാലിക് ദിനാര്‍ പള്ളിയെ പോലെയും ഒരു പഴയ ഓട് കൊണ്ടുള്ള  പള്ളിയുടേ രൂപമാണ് ഓര്‍മവന്നിരുന്നത്.. നമ്മുടെ അടുത്തുണ്ടായിട്ടും ആ പള്ളി കണ്ടില്ലല്ലൊ എന്ന് കരുതി മാടായിപ്പള്ളിയില്‍ എത്തിയപ്പോള്‍ മനസ്സിലുള്ള  ചിത്രങ്ങളും ചരിത്രങ്ങളും മറഞ്ഞ് നാട്ടിലെ സാധാരണ പള്ളികളിലൊന്നായിമാറി മാടായിപ്പള്ളിയും.. 
കേരളത്തിലെ മറ്റ് പല ആദ്യ കാല പള്ളികള്‍, അതിന്റെ പഴമയും ചരിത്രവും പ്രാധാന്യവും മനസ്സിലാക്കിക്കൊടുത്ത്‌കൊണ്ട് വളരെ പ്രാധാന്യത്തോടെയാണ് നില നിര്‍ത്തി കൊണ്ടു പോകുന്നത്. മാടായിപ്പള്ളിയും ചരിത്ര പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകാതെ അതിന്റെ ചരിത്രവും പ്രാധാന്യവും അനുസ്മരിപ്പിക്കുന്ന കാര്യങ്ങള്‍   ഉണ്ടാകേണ്ടിയിരിക്കുന്നു.

6/16/15

ദിശാബോധത്തിന്റെ വീണ്ടെടുപ്പ്


മുസ്‌ലിം സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ നിലപാട് വ്യക്തമാക്കാനും ശിഥിലീകരണത്തില്‍നിന്ന്മുതലെടുക്കപ്പെടാതിരിക്കാനും പേഴ്‌സണല്‍ ലോ ബോര്‍ഡ് സജീവമാകുന്നതിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. വൈകാരികതക്കപ്പുറം ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനത്തിലേക്ക് മുസ്‌ലിംകളെ നയിക്കാനും അങ്ങനെ തെറ്റിദ്ധാരണകള്‍ സ്വയമേവ ഇല്ലാതാകുന്നതിന് വഴിയൊരുക്കാനും മുസ്‌ലിം പൊതുവേദിക്ക് സാധിക്കണം.


ഇന്ദ്രപ്രസ്ഥത്തില്‍ ഹിന്ദുത്വ സര്‍ക്കാരാണെന്ന ആത്മവിശ്വാസം ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരിക്കയാണ്. പത്രങ്ങളിലും ടെലിവിഷനിലും മാത്രമല്ല, നവ സാമൂഹിക മാധ്യമങ്ങളിലും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ചിഹ്നങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരായ പ്രചാരണം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുന്നു.
വര്‍ഗീയ ഭാഷ ഉപയോഗിക്കില്ലെന്നും ജനങ്ങളെ സാമുദായികാടിസ്ഥാനത്തില്‍ വിഭജിക്കുന്ന രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ചു പറയാറുണ്ട്. സ്വാഗതം ചെയ്യപ്പെടേണ്ട പ്രസ്താവനയാണിതെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഈ വാക്കുകളില്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലുമുണ്ടെന്ന് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ കരുതുന്നില്ല. സംഘ്പരിവാര്‍ സംഘടനകളും അതിന്റെ നേതാക്കളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവാദ പ്രസ്താവനകളോ അവരെ ശക്തമായി തടയാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കാത്തതോ  മാത്രമല്ല പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ആത്മാര്‍ഥതയില്ലെന്ന് വിശ്വസിക്കാന്‍ കാരണം. ഹിന്ദുത്വ ദേശീയതയുടെ അടിസ്ഥാനത്തിലാണ് രാജ്യം നിലകൊള്ളേണ്ടതെന്നും ന്യൂനപക്ഷങ്ങള്‍ അതിനു കീഴില്‍ രണ്ടാംകിട പൗര•ാരായിരിക്കണമെന്നുമുള്ള പ്രത്യയശാസ്ത്രമാണ് മൊത്തം സംഘ്പരിവാറിന്റെ അടിത്തറ. ഇങ്ങനെ കീഴടങ്ങി ജീവിക്കാന്‍ സാധ്യമല്ലെങ്കില്‍ നാടുവിടണമെന്ന പ്രസ്താവനകളുടെ മര്‍മം ഈ പ്രത്യയശാസ്ത്ര അടിത്തറയിലാണ് കാണേണ്ടത്.
ഹിന്ദുത്വ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ഹിന്ദുരാഷ്ട്ര പ്രഖ്യാപനം വൈകിക്കൂടെന്നും വിശ്വസിക്കുന്നവരാണ് പല ഹിന്ദുത്വ നേതാക്കളും. തങ്ങള്‍ മുന്നോട്ടുവെക്കുന്ന ചിന്താഗതികള്‍ അംഗീകരിക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ഇത്തരം നേതാക്കള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് മാധ്യമങ്ങള്‍ ഒട്ടും അവഗണിക്കന്നുമില്ല. വിദ്വേഷ തീപ്പൊരികള്‍ നിഷേധിക്കാന്‍ വരുന്ന സര്‍ക്കാര്‍ വക്താക്കളും ബി.ജെ.പി നേതാക്കളുമാകട്ടെ വിവാദങ്ങളില്‍നിന്ന് തലയൂരാനുള്ള താല്‍ക്കാലിക ശ്രമങ്ങള്‍ മാത്രമാണ് നടത്തുന്നത്.
പ്രത്യക്ഷത്തില്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കുന്നതിനു പകരം വിശ്വാസത്തിലും സംസ്‌കാരത്തിലും അസ്തിത്വത്തിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിള്ളല്‍ വരുത്താനുള്ള ആസൂത്രിത ശ്രമങ്ങളായിരിക്കും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തുകയെന്ന് മുസ്‌ലിം, ക്രൈസ്തവ നേതാക്കള്‍ മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യം ലഭിക്കണമെന്ന് വാദിക്കുന്ന സെക്കുലര്‍ നേതാക്കളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദേശീയതയുടേയും സംസ്‌കാരത്തിന്റേയും പേരില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ ആസൂത്രിത ശ്രമം തുടരുകയാണ്. കരിക്കുലത്തിനു പുറത്തും ന്യൂനപക്ഷങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതും അവരുടെ വിശ്വാസത്തിനെതിരുമായ സാംസ്‌കാരിക പരിപാടികള്‍ അടിച്ചേല്‍പിക്കാനും ശ്രമിക്കുന്നു. ഹിന്ദുത്വ ശക്തികള്‍ക്ക് ആവശ്യമായ തരത്തിലുള്ള ഹിന്ദുമതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം വളഞ്ഞ വഴിയിലുള്ള സാംസ്‌കാരിക അധിനിവേശമാണ് വിദ്യാര്‍ഥികളില്‍ ലക്ഷ്യമിടുന്നത്.
വിദ്വേഷ പ്രചാരണങ്ങളിലൂടെ സാമൂഹികാന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കെ അതു തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുളള ആസൂത്രിത ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടായിട്ടില്ല. മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളിലെ ശിഥിലീകരണം മുതലെടുക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ തന്നെയും ശ്രമം നടത്തുന്നു.
യോഗയും സൂര്യനമസ്‌കാരവും ഉയര്‍ത്തിവിട്ട വിദ്വേഷവും വിവാദവും അവസാനിച്ചിട്ടില്ല. ഹിന്ദുത്വ നേതാക്കള്‍ ഒരു ഭാഗത്തും അവരുടെ ഇരകള്‍ മറുഭാഗത്തും വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളുമായി മുന്നോട്ടുപോയാല്‍ രാജ്യത്തെ സാമൂഹികാന്തരീക്ഷത്തില്‍ ഇപ്പോള്‍ കാണുന്ന സമാധാനം അധികകാലം നിലനില്‍ക്കില്ല.
ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് മുസ്‌ലിംകളുടെ പൊതുവേദിയായ അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് (ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്) ചില ചുവടുവെപ്പുകള്‍ നടത്തുന്നത് ശുഭോദര്‍ക്കമാണ്. രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ ശിഥിലീകരണത്തിനിടയില്‍ വരാനിരിക്കുന്ന ഭീഷണിയെ കുറിച്ച് ഉണര്‍ത്താനെങ്കിലും ഈ ശ്രമം സഹായകമാണ്.
സോഷ്യല്‍ മീഡിയയിലും വിപുലമായ തോതില്‍തന്നെ ഇടപെടാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കയാണ്. വിദ്വേഷ പ്രചാരണത്തിന്റെ ഏറ്റവും വലിയ ആയുധമായി സോഷ്യല്‍ മീഡിയ മാറിയിരിക്കെ, അതില്‍ മുസ്‌ലിംകളുടെ പൊതുപ്രശ്‌നങ്ങളിലുള്ള നിലപാട് വ്യക്തമാക്കപ്പെടുന്നത് വലിയൊരളവോളം തെറ്റിദ്ധാരണകള്‍ നീങ്ങാന്‍ സഹായകമാകും. ശരീഅത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ ബോര്‍ഡിന്റെ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞയാഴ്ച ചേര്‍ന്ന ബോര്‍ഡ് എക്‌സിക്യുട്ടീവ് യോഗമാണ് ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതും. സൂര്യനമസ്‌കാരവും യോഗയും ഗീതാ പഠനവുമൊക്കെ നിര്‍ബന്ധമാക്കാനും അടിച്ചേല്‍പിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തെ രാജ്യത്തെ എല്ലാ സമൂഹങ്ങള്‍ക്കിടയിലും ബോധവല്‍കരിക്കാനാണ് ബോര്‍ഡിന്റെ മറ്റൊരു തീരുമാനം. സര്‍ക്കാര്‍ സ്‌കൂളൂകളിലെ പാഠ്യപദ്ധതിയില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് രാജ്യം പിന്തുടരുന്ന നിയമവ്യവസ്ഥക്ക് എതിരാണെന്ന് ബോധ്യപ്പെടുത്തി പൊതുസമൂഹത്തിന്റെ അഭിപ്രായ രൂപീകരണമാണ് പ്രസക്തം. ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രചാരണത്തിനു മറുപടി നല്‍കാന്‍ മുസ്‌ലിം സംഘടനകളും അതേ വിദ്വേഷത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നതിനു പകരം എന്തുകൊണ്ടും ക്രിയാത്മകമാണ് ബോര്‍ഡിന്റെ തീരുമാനം. രാജ്യത്തെ മതേതര നേതാക്കളുടെ പിന്തുണ കൂടി നേടിക്കൊണ്ട് മാത്രമേ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ഹിന്ദുത്വ കടന്നുകയറ്റം തടയാന്‍ സാധിക്കൂ.
ശരീഅത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാനും വ്യക്തിനിയമ ബോര്‍ഡ് വഴി കണ്ടിരിക്കുന്നു. ശരീഅത്തുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളില്‍ ബോര്‍ഡ് കക്ഷി ചേരുന്നതിനു പുറമെ, മാധ്യമങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മേഖലാതലത്തില്‍ വക്താക്കളെ നിയോഗിക്കാനും പരപാടിയുണ്ട്.
അയോധ്യയില്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് വിശ്വ ഹിന്ദു പരിഷത്തും മറ്റു ഹിന്ദുത്വ സംഘടനകളും കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. കോടതിയാണ് തീര്‍പ്പ് കല്‍പിക്കേണ്ടതെന്നും നിയമനിര്‍മാണമല്ലെന്നുമാണ് പ്രശ്‌നത്തില്‍ മുസ്‌ലിം നിലപാടായി ബോര്‍ഡ് നല്‍കിയിരിക്കുന്ന മറുപടി. മുസ്‌ലിം സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ നിലപാട് വ്യക്തമാക്കാനും ശിഥിലീകരണത്തില്‍നിന്ന് മുതലെടുക്കപ്പെടാതിരിക്കാനും പേഴ്‌സണല്‍ ലോ ബോര്‍ഡ് സജീവമാകുന്നതിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. വൈകാരികതക്കപ്പുറം ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനത്തിലേക്ക് മുസ്‌ലിംകളെ നയിക്കാനും അങ്ങനെ തെറ്റിദ്ധാരണകള്‍ സ്വയമേവ ഇല്ലാതാകുന്നതിനന് വഴിയൊരുക്കാനും മുസ്‌ലിം പൊതുവേദിക്ക് സാധിക്കണം.



3/16/15

പോര്‍ക്കളത്തില്‍ ഇനി നവമാധ്യമങ്ങള്‍



ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. പരിഷ്‌കാരത്തിന്റെ കാപട്യങ്ങള്‍ വലുതായൊന്നും എടുത്തണിയാത്ത പാവങ്ങളെന്ന് മറുനാട്ടില്‍ ജോലിക്കെത്തിയ ഇവരെ ചൂണ്ടി പറയാറുണ്ട്. സമ്പത്ത് വലിയ ജീവിത സൗകര്യങ്ങളിലേക്ക് നീക്കുന്നതിനു മുമ്പ് ഹജ്ജും ഉംറയും നിര്‍വഹിക്കാനുള്ള കൊതി ഇവരെ ചെറുപ്പത്തില്‍തന്നെ പുണ്യഭൂമിയിലെത്തിക്കാറുമുണ്ട്.
ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേരുന്നതിന് സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 16 ഇന്തോനേഷ്യക്കാര്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ പിടിയിലായി. ഒരു പുരുഷനും നാല് സ്ത്രീകളും 11 കുട്ടികളുമടങ്ങുന്ന സംഘമാണ് സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റിലായത്. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ടാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്നും 16 പേരടങ്ങിയ മറ്റൊരു സംഘം അപ്രത്യക്ഷമായിട്ടുണ്ടെന്നും തുര്‍ക്കി വിദേശമന്ത്രാലയം പറയുന്നു. ഐ.എസുകാരോടൊപ്പം ചേര്‍ന്ന് പൊരുതാന്‍ 500-ലേറെ ഇന്തോനേഷ്യക്കാര്‍ പോയിട്ടുണ്ടെന്നും തുര്‍ക്കിയോടൊപ്പം ചേര്‍ന്ന് അന്വേഷണം നടത്താന്‍ ഒരു സംഘത്തെ അയച്ചതായി ഇന്തോനേഷ്യയും വെളിപ്പെടുത്തിയിട്ടുണ്ട്.
സിറിയയിലും ഇറാഖിലും എണ്ണപ്പാടങ്ങള്‍ അടക്കം പിടിച്ചെടുത്തുകൊണ്ട്  സ്വയം ഇസ്‌ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച ഒരുപിടി ചട്ടമ്പികള്‍ക്ക് പിന്നില്‍ ശക്തമായ കരങ്ങളുണ്ടെന്നല്ലാതെ, മറ്റുവിവരങ്ങളൊക്കെ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഐ.എസുകാരുടെ പിന്നാമ്പുറം അേന്വഷിച്ചുകൊണ്ടുള്ള പുസ്തകങ്ങള്‍ ധാരാളം ഇറങ്ങുന്നുണ്ടെങ്കിലും ഒക്കെ അനുമാനങ്ങളാണ്. ഐ.എസ് ഒരു പാശ്ചാത്യ നിര്‍മിതിയാണെന്ന സംശയങ്ങള്‍ നിരാകരിക്കുന്നതാണ് കൂടുതല്‍ ഗ്രന്ഥങ്ങളുമെന്നത് വീണ്ടും ദുരൂഹത വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ മാസം മൂന്ന് ബ്രിട്ടീഷ് വിദ്യാര്‍ഥിനികളെ സിറിയയിലേക്ക് കടക്കാന്‍ സഹായിച്ചതിന് തുര്‍ക്കി അധികൃതര്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സിറിയന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. വിദേശരാജ്യം ഐ.എസിനെതിര യുദ്ധം തുടരുന്ന അമേരിക്കന്‍ സഖ്യത്തില്‍ ഉള്‍പ്പെടുന്നുവെന്നതായിരുന്നു ഈ വാര്‍ത്തയിലെ കൗതുകം.
ലിബിയ വഴി ഐ.എസ് ഇതാ യൂറോപ്പിലേക്ക് വരുന്നു എന്ന പുതിയ വാര്‍ത്തകള്‍ക്കിടെ, അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ തലവന്‍ ജോണ്‍ ബ്രണ്ണന്‍ മറ്റൊരു യുദ്ധപ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നു. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും ആക്രമണങ്ങള്‍ നടത്താനും പുതിയ സാങ്കേതിക വിദ്യകളാണ് ഐ.എസ് പോലുള്ള ഗ്രൂപ്പുകളെ സഹായിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വിവരങ്ങള്‍ കൈമാറാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതുകാരണം തീവ്രവാദികള്‍ക്കെതിരായ പോരാട്ടം പ്രയാസകരമാക്കിയിരിക്കുന്നു എന്നാണ് പുതിയ സി.ഐ.എ മേധാവിയുടെ അഭിപ്രായം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അനുഭാവികളെ നേടാനും ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും ഇതുവഴി സാധിക്കും.
ബുഷ് ഭരണകൂടത്തിന്റെ പീഡന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ബ്രണ്ണന്‍ ഇതു രണ്ടാം തവണയാണ് സി.ഐ.എയുടെ തലപ്പത്ത് എത്തുന്നത്.
പൗരാവകാശങ്ങള്‍ക്ക് മുഖ്യസ്ഥാനം നല്‍കേണ്ടതില്ലെന്ന പ്രഖ്യാപിത നിലപാടുകാരനായ അദ്ദേഹം നവ സാമൂഹിക മാധ്യമങ്ങള്‍ക്കെതിരായ യുദ്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിനും ഭീകരതക്കുമെതിരായ നടപടികളെ രാജ്യാന്തരതലത്തില്‍ ഏകോപിപ്പിച്ച് പരിചയമുള്ള അദ്ദേഹത്തിന് എതിര്‍ശബ്ദങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്ന് ഭരണകൂടങ്ങളെ പഠിപ്പിക്കാന്‍ എളുപ്പം സാധിക്കും. അതുകൊണ്ടുതന്നെ ഇപ്പോള്‍ തന്നെ അങ്ങിങ്ങായി സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്ന രാഷ്ട്രങ്ങള്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. കിരാതമായ ആക്രമണമുറകള്‍ സ്വീകരിച്ച് ഇസ്‌ലാമിന്റെ പ്രതിഛായ തകര്‍ക്കുന്ന ഐ.എസ്. ഭീകരരെ ന്യായീകരിക്കുന്നവര്‍ മാത്രമല്ല, രാഷ്ട്രങ്ങളുടെ പരമാധികാരത്തിലും പൗരാവകാശങ്ങളിലും ഇടപെടുന്ന  അമേരിക്കയുടെ ഇരട്ടത്താപ്പുകള്‍ ചോദ്യം ചെയ്യുന്നവരും  സി.ഐ.എ മേധാവി പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധത്തിന്റെ പരിധിയില്‍ വരും.
സൈബര്‍സ്‌പേസില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനുള്ള നടപടികള്‍ സി.ഐ.എ സ്വീകരിച്ചുവരികയാണ്. പ്രത്യേക ഭീഷണികള്‍ നേരിടുന്നതിന് ഏജന്‍സിക്കു കീഴില്‍ മിഷന്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്.
ലോകത്തിന്റെ ഏതെങ്കിലും ഒരുകോണിലുണ്ടാകുന്ന സംഭവം ഉടന്‍ തന്നെ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെയാണ് അനുരണനങ്ങളുണ്ടാക്കുന്നതെന്നും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ തന്നെ ഇന്ന് ഒരു തീവ്രവാദിക്ക് ഓണ്‍ലൈനില്‍നിന്ന് ആക്രമണം എങ്ങനെ നടത്താമെന്ന് പഠിക്കാമെന്നും ബ്രണ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. ഭീകരാക്രമണ ഭീഷണി ഉടന്‍തന്നെ വികേന്ദ്രീകരിക്കപ്പെടുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു.
സ്വതന്ത്ര്യം, സാമൂഹ്യ നീതി പോലുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സിറിയന്‍ ജനത ആരംഭിച്ച പ്രക്ഷോഭം നാല് വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 80 ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി. ഏകാധിപത്യത്തില്‍നിന്ന് മോചിതരായി ജനാധിപത്യത്തിലേക്കു നീങ്ങാമെന്ന് സ്വപ്‌നം കണ്ട സിറിയന്‍ ജനതയല്ല ഇപ്പോള്‍ അവിടെ യുദ്ധം ചെയ്യുന്നത്. വിവിധ രാഷ്ട്രങ്ങളുടെ താല്‍പര്യങ്ങളാണ് അവിടെ ഏറ്റുമുട്ടുന്നത്.
അമേരിക്കയും സഖ്യരാഷ്ട്രങ്ങളും വലിയ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് രാപകലില്ലാതെ നടത്തുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിനു സിവിലിയ•ാര്‍ കൊല്ലപ്പെടുന്നതല്ലാതെ യഥാര്‍ഥ ഭീഷണിയായ ഐ.എസുകാര്‍ക്ക് ഒരു ചുക്കും സംഭവിക്കുന്നില്ല. കവചിത വാഹനങ്ങളില്ലാതെ, സാദാ ട്രക്കുകളില്‍ അവര്‍ തോക്കേന്തി വിലസുന്നു, എണ്ണ വില്‍ക്കുന്നു, മറ്റുരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയക്കുന്നു.
സിറിയയില്‍ അസദിന്റെ ഏകാധിപത്യ ഭരണകൂടം പീഡിപ്പിച്ച് കൊലപ്പെടുത്തിയവരുടെ കണക്കുകള്‍ പുറംലോകം അറിഞ്ഞത് ഔദ്യോഗിക മാധ്യമങ്ങളിലൂടെയല്ല. അതുപോലെ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന കൂട്ടക്കൊലകളും പൗരാവകാശ നിഷേധങ്ങളും പുറംലോകം അറിയുന്നതും നവ മാധ്യമങ്ങളിലൂടെയാണ്.
ഐ.എസിനെതിരായ സൈനിക നടപടികളുടെ മറവില്‍ ഈയൊരു സ്വാതന്ത്ര്യം കൂടിയാണ് നിഷേധിക്കപ്പെടാന്‍ പോകുന്നത്. നിരപരാധികളെ കൊലപ്പെടുത്തിയും ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തും ഇസ്‌ലാമിന്റെ പ്രതിഛായ തകര്‍ത്തുകൊണ്ട് മുന്നേറുന്ന ഐ.എസ് അങ്ങനെ സൈബര്‍ ലോകത്തും വലിയ സംഭാവനയാണ് നല്‍കാന്‍ പോകുന്നത്. ഇസ്‌ലാമിനോടൊപ്പം തളികയിലാക്കി അവര്‍ സാമൂഹിക മാധ്യമങ്ങളേയും ആധുനിക സാങ്കേതിക വിദ്യകളേയും സമര്‍പ്പിച്ചിരിക്കുന്നു. ഫേസ് ബുക്കിനും വാട്ട്‌സ്ആപ്പിനും ഇനി അങ്കിള്‍ സാമിന്റെ സമ്പൂര്‍ണ നിരീക്ഷണം.





Related Posts Plugin for WordPress, Blogger...